BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

സ്വപ്നയാത്ര

Posted by കാപ്പിലാന്‍ on Feb 8th, 2010 and filed under വാര്‍ത്ത. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Daddy look ! look !!
look at the clouds . Its cool.

ഇട റോഡില്‍ നിന്നും തിരക്കേറിയ ഫ്രീ വേയിലേക്ക് കാറ് പ്രവേശിച്ചപ്പോള്‍ പുറകിലെ സീറ്റില്‍ നിന്നും മകള്‍ വിളിച്ചു പറഞ്ഞു. സാധാരണ റോഡുകളില്‍ നിന്നും ഉയരത്തിലാണ് ഫ്രീ വേകള് സ്ഥിതി ചെയ്യുന്നത് . അവിടെ ട്രാഫിക് ലൈറ്റ്കളോ മുട്ടിന് മുട്ടിന് ട്രാഫിക് പോലീസ്കാരോ കാണില്ല . ഒരേ ദിശയിലേക്കു നീളുന്ന ആറും ഏഴും പാതകള്‍ . വാഹനങ്ങള്‍ക്ക് മാക്സിമം 75 മൈല്‍ സ്പീഡ് ആണെങ്കിലും മിക്കവാറും ‍ എല്ലാവരും 80 മൈല്‍ സ്പീഡിനു മുകളിലാണ് പാച്ചില്‍ .അതിനിടയില്‍ ‍ കണ്ണൊന്നു തെറ്റിയാല്‍ ‍!

വേണ്ട . ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചിന്തിക്കണ്ട . സമയം സന്ധ്യയാകാന്‍ പോകുന്നു . പുറകില്‍ മക്കള്‍ രണ്ടുപേരും ഒരേ പോലെ വാശി പിടിക്കാന്‍ തുടങ്ങി . സാധാരണ വണ്ടിയില്‍ കയറിയാല്‍ രണ്ട് പേരും ഉറക്കം തുടങ്ങും . ഇന്നെന്താണാവോ പ്രത്യേകത ? ഇനിയും എന്തെങ്കിലും മേഘങ്ങളേ പറ്റി പറഞ്ഞാലേ അവര്‍ അടങ്ങു . ആകാശം ചുട്ടു പഴുത്ത ഒരു ലോഹത്തണ്ട് പോലെ കിടക്കുന്നു . ഇടയ്ക്കിടെ നീലമേഘങ്ങളും. ആകാശത്തെ കൊല്ലപ്പണിക്കാരന്‍ തന്റെ മൂശയില്‍ പുതിയ പുതിയ ആയുധങ്ങള്‍ നിര്‍മ്മിക്കുകയാവും .
 
 മേഘങ്ങള്‍ ആകാശത്തെ മാലാഖമാരാണ്  എന്നാണ് മോള്‍ പറയുന്നത് .മകനും പറയുവാനുണ്ട് പല കാര്യങ്ങളും . അവരുടെ എല്ലാ കാര്യങ്ങളും പലപ്പോഴും സമ്മതിക്കുകയേ തരമുള്ളൂ . മകന്‍ കുറെ കൂടി മുതിര്‍ന്ന് ശാസ്ത്രീയമായ രീതിയിലാണ് ഓരോന്നിനെയും വിലയിരുത്തുന്നത് .
സമയം സന്ധ്യയായി തുടങ്ങി .ഇനിയും ഏകദേശം 60 മൈല്‍ കൂടി പോകണം . സാധാരണ ഇങ്ങനെ മക്കള്‍ മാത്രമായി ഒരു ദൂരയാത്ര , അതും തിരക്ക് പിടിച്ച ഈ ഫ്രീ വേയില്‍ കൂടി ചെയ്യാന്‍ ധൈര്യം കിട്ടാറില്ല . ഭാര്യ അടുത്തുണ്ടെങ്കില്‍ അതൊരു ധൈര്യമാണ് . അവള്‍ ഇതുവരെയും ജോലിയില്‍ നിന്നും ഇറങ്ങിയിട്ടില്ല . എല്ലാവര്‍ക്കുംതിരക്കാണ് .

മുന്നിലെവിടെയോ ഒരപകടം സംഭവിച്ചത് പോലെ തോന്നുന്നു . മൂന്ന് നാല് പോലീസ് വണ്ടികള്‍ വശങ്ങളില്‍ കൂടി പായുന്നത് കണ്ടു .മക്കള്‍ ഉറക്കമായി എന്ന് തോന്നുന്നു . ഒരു പഴയ ഹിന്ദി ഗസലിന്റെ സി . ഡി എടുത്തിട്ടു . ആരോടും സംസാരിക്കാതെ ,വണ്ടി ഓടിച്ചാല്‍ ചിലപ്പോള്‍ ഉറങ്ങിപ്പോയാലോ .
ഇന്നലെ രാത്രിയിലും ശരിയ്ക്കുറങ്ങിട്ടില്ല .

പലപ്പോഴും ഓരോരോ പ്രശ്നങ്ങളില്‍ മനസ് വല്ലാതെ പതറിപ്പോകുന്നു . നാട്ടിലെ കാര്യങ്ങള്‍ ഓര്‍ക്കുമ്പോഴാണ് കൂടുതല്‍ വിഷമങ്ങള്‍ . അമ്മയ്ക്ക് സുഖമില്ലാതെ ആശുപത്രിയില്‍ . നോക്കുവാനും അന്വഷിക്കുവാനും ആരുമില്ല .വേലക്കാരിയുന്ടെങ്കിലും സമയത്തിന് അന്വഷിക്കുമോ ശുശ്രൂഷിക്കുമോ എന്നെന്നും ഒരു നിശ്ചയവുമില്ല . നാട്ടില്‍ പോകുന്ന ഒരു സുഹൃത്തിന്റെ അടുക്കല്‍ കുറെ സാധനങ്ങള്‍ കൊടുത്തുവിടാനാണ് രാത്രിയിലെ ഈ യാത്ര .പല തവണ അമേരിക്കയിലേക്ക് അമ്മയെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും അതിനൊന്നും അമ്മ സമ്മതിക്കുന്നില്ല . അപ്പനെ അടക്കിയടത്ത് തന്നെ അമ്മയെയും അടക്കണമത്രേ, മാത്രമല്ല അമ്മക്ക് 20 മണിക്കൂര്‍ ഫ്ലൈറ്റില് ഇരിക്കാന്‍ ഭയം .അങ്ങനെ ഓരോരോ മുടന്തന്‍ ന്യായങ്ങള്‍ .ഓര്‍ക്കുമ്പോള്‍ സങ്കടവും വിഷമവും വരുന്നുണ്ട് .‍
 
ഡാഷ് ബോര്‍ഡില്‍ നിന്നും ഉസ്താദ് അംജത് അലിഖാന്റെ ഗസല്‍ ഉയര്‍ന്നു തുടങ്ങി .
മനസും പിന്നോട്ട് പിന്നോട്ട് ഒരു സിനിമയിലെ രംഗങ്ങള്‍ പോലെ പായുകയാണ്.
 കടന്ന് വന്ന വഴികള്‍ എല്ലാം മുന്നില്‍ തെളിയുന്നു .
ആടിയതും അഴിച്ചു വെച്ചതുമായ വേഷങ്ങളും ഭാവങ്ങളും പകര്‍ച്ചകളും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ .
വെള്ളക്കാ വണ്ടിയും വള്ളി നിക്കറും ഇട്ട് നടന്ന ഞാന്‍ ഇന്ന് .
ഓര്‍ക്കുമ്പോള്‍ ചിലപ്പോള്‍ തമാശകള്‍ തോന്നും .
 
********************************************************************
 
ഓരോന്നെല്ലാം ചിന്തിച്ചുകൊണ്ട്‌ എത്ര നേരം വണ്ടിയോടിച്ചു എന്നറിയില്ല .
വീട് എത്താറായിട്ടും ഇതുവരെയും പിറകില്‍ നിന്നും മക്കളുടെ അനക്കമൊന്നും കേള്‍ക്കാനില്ലല്ലോ . ഇനി വീട്ടിലെത്തിയാലെ ഉണരൂ എന്നതാകും .

പെട്ടന്ന് മുന്നില്‍ നിന്നും ഡാഡി എന്ന് വിളിച്ചു കൊണ്ട് ഒരു യുവാവ് കൂടെ ഭാര്യയും മകളും . അവര്‍ നന്നായി കരഞ്ഞു തളര്‍ന്നിട്ടുണ്ട് എന്ന് കണ്ണുകള്‍ കണ്ടാല്‍ അറിയാം . മുഖം കണ്ടിട്ട് എന്‍റെ മക്കളെ പോലെ തന്നെ . അപ്പോള്‍ പുറകില്‍ ?

അയാള്‍ തിരിഞ്ഞ് നോക്കി . വണ്ടി ഒരു സഡന്‍ ബ്രെക്കോട് കൂടി നിന്നു .എവിടെയാണ് വണ്ടി നിര്‍ത്തിയത് . കാറിപ്പോള്‍ നില്‍ക്കുന്നത് ഫ്രീവേയില്‍ അല്ല .വണ്ടി നിര്‍ത്തിയതിന്റെ മുന്നിലെ ബോര്‍ഡ്‌ വായിച്ചു ” നിക്സണ്‍ ഫ്യൂണറല്‍ ഹോം “.കണ്ണുകളില്‍ ഇരുട്ട്   പരക്കുന്നത് പോലെ തോന്നി .

Categories: വാര്‍ത്ത
Tags:

Leave a Reply

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes